Thursday, May 3, 2007

വടികൊടുത്തൊരു അടി

ആദ്യമായ് ഇതില്‍ അണിനിരക്കുന്ന കഥാപാത്രങ്ങളെ ഒന്നു പരിചയപ്പെടാം
ശ്രീജു എന്ന ശ്രീജിത്ത്: ഈ ഭൂലോകത്ത് ഒരു ഭൂഖണ്ഠത്തിന്റെ പേരില്‍ അറിയപ്പെടാന്‍ ഭാഗ്യം ലഭിച്ച മഹാന്‍. മനസ്സിലായില്ലേ? ഇദ്ദേഹത്തിന്റെ ഇരട്ടപ്പേരാണ് യൂറോപ്പ്. എന്താണിങ്ങനെയൊരു പേരെന്നു ചോദിച്ചാല്‍ ഈ ഗെഡിക്ക് എല്ലാ യൂറോപ്യന്‍ രാജ്യങ്ങളെക്കുറിച്ചും ഗവേഷണം നടത്തലാ പണി. നമ്മള്‍ എന്തെങ്കിലും പറഞ്ഞാല്‍ ആശാന്‍ പറയും...”സംഭവമൊക്കെ ശരി.. പക്ഷേ യൂറോപ്പിലങ്ങിനെയല്ല” എന്ന്...അതുകൊണ്ട് സുഹൃത്തുക്കള്‍ ഇട്ട ഇരട്ടപേരാണ് യൂറോപ്പ്. സ്നേഹം കൂടുമ്പോള്‍ അവര്‍ യൂറോ..... എന്ന് വിളിക്കും. കക്ഷി അല്പസ്വല്പമൊക്കെ വായിക്കും. പൈങ്ങോട്ടില്‍ ജാട കാണിക്കാനായി ലവന്‍ തൃശ്ശൂര്‍ പബ്ലിക് ലൈബ്രറിയില്‍ അംഗത്വമെടുത്ത കാര്യം നാ‍ലാളെ കാണുമ്പോള്‍ കൂടെ കൂടെ പറയും

രാജന്‍: പൈങ്ങോട് സമാജം (അംഗന്‍ വാടി) പരിസരത്തെ പ്രധാന നായകരില്‍ ഒരാള്‍. സുഹൃത്തുക്കളെ പറ്റിക്കാന്‍ ( എന്നുവെച്ചാല്‍ ഒരു പണി കൊടുക്കാന്‍) കിട്ടുന്ന ഒരവസരവും പാഴാക്കാത്ത പരോപകാരി

മണികണ്ഠന്‍ : കലാഭവന്‍ മണികണ്ഠന്‍ എന്ന് മുഴുവന്‍ പേര്‍.അതേ... നമ്മുടെ കൊച്ചിന്‍ കലാഭവന്‍ തന്നെ. പൈങ്ങോട്ടില്‍ നിന്നു കലാഭവനില്‍ എത്തിപ്പെട്ട രണ്ടു പേരില്‍ ഒരാള്‍ (മറ്റേയാള്‍ കലാഭവര്‍ ജോഷി).മണികണ്ഠന്‍ ഇപ്പോല്‍ കലാഭവനില്‍ ഇല്ല. കലാഭവന്‍ മണിയുടെ ആദ്യകാല പല ഹിറ്റ് കാസറ്റുകളുടേയും രചന നിര്‍വ്വഹിച്ചിരിക്കുന്നത് നമ്മുടെ ഈ മണികണ്ഠനാണ്. ഈ മാന്യ ദേഹവും രാജനെപ്പോലെത്തന്നെ സുഹൃത്തുക്കള്‍ക്ക് പണി കൊടുക്കുന്നതില്‍ മുമ്പന്‍

ഈ സംഭവം നടക്കുന്നത് ഒരു ഡിസംബര്‍ മാസത്തിലാണ്
നമ്മുടെ ശ്രീജൂന്റെ കയ്യില്‍നിന്നും കോവൂരിന്റെ ഒരു കൃതി വായിക്കാനായി മണികണ്ഠന്‍ വാങ്ങിച്ചിരിന്നു. പിന്നീട് പുസ്തം മണികണ്ഠന് കൊടുത്ത കാര്യം ശ്രീജു മറന്നു പോയി.
ഒരു ദിവസം ശ്രീജൂനെ കണ്ടപ്പോള്‍ രാജന്‍ ഈ പുസ്തകം തനിക്കൊന്നു വായിക്കാന്‍ വേണമെന്നു പറഞ്ഞു.
“അയ്യോ... ഞാനത് മണികണ്ഠന് കൊടുത്തിട്ടു കുറച്ചു നാളായി. ഞാനത് മറന്നു. ഇതുവരെ ആളത് തിരിച്ചു തന്നിട്ടില്ല. “
ഇതു കേട്ടതും രാജന്റെ മനസ്സില്‍ ഒരു ബള്‍ബ് മിന്നി. ഒരു വെടിക്ക് രണ്ടു പേര്‍ക്കും ഒരു പണി കൊടുക്കാനുള്ള സന്ദര്‍ഭം.
“ടാ ശ്രീജു...നീയല്ലാതെ അവനു പുസ്തകം കൊടുക്കോ?.... ഇനിയത് കിട്ടാന്‍ പോണില്ല... എന്റെ എത്ര പുസ്താ അവന്‍ കൊണ്ടോയി കളഞ്ഞേക്കണേ..(വെറുതെ ഡയലോഗ് വിട്ടതാ!!!)“
“ യ്യോ...അതു തൃശ്ശൂര്‍ പബ്ലിക് ലൈബ്രറിയിലെ ബുക്കാ..(ഇത് അവന്റെ സ്വന്തം ബുക്ക് തന്നെ. പബ്ലിക് ലൈബ്രറി വിഷയം ഒരു ജാടക്ക് എടുത്തിട്ടതാ)...അറുനൂറു രൂപേടേ ബുക്കാ..”
“നിനക്കു പുസ്തകം വേണമെന്നുണ്ടെങ്കില്‍ ഒരു കാര്യം ചെയ്യൂ.. ഇപ്പോള്‍ മണികണ്ഠന്‍ വീട്ടിലുണ്ടാവില്ല. അവന്‍ രാത്രിയേ വരൂ. നാളെ രാവിലെ അവന്‍ തിരുവനന്തപുരത്തിനു പോവുകേം (കല്ലു വെച്ച നുണ..) ചെയ്യും. എന്നോട് ഇന്നലെ പറഞ്ഞിരുന്നു. അതുകൊണ്ട് നാളെ രാവിലെ തന്നെ പോയാല്‍ നിനക്കു ഭാഗ്യം ഉണ്ടേള്‍ ബുക്ക് കിട്ടും”... രാജന്‍ ചൂണ്ടയില്‍ ഇരയിട്ടു
“ഓഹോ..എങ്കില്‍ ഞാന്‍ നാളെ രാവിലെ തന്നെ പോയി വേടിക്കാം”
ശ്രീജുവിന്റെ വീട്ടില്‍നിന്നും ഏകദേശം ഒരു രണ്ടു കിലോമീറ്റര്‍ ദൂരം വരും മണികണ്ഠന്റെ വീട്ടിലേക്ക്. പിറ്റേന്ന് രാവിലെ ആറുമണിയായപ്പോള്‍ ശ്രീജു തന്റെ യമഹായില്‍ ( ഹെര്‍ക്കുലീസ് സൈക്കിള്‍) മണികണ്ഠന്റെ വീട്ടിലേക്ക് വെച്ചുപിടിച്ചു.ഡിസംബര്‍ മാസമായതിനാല്‍ നല്ല മരംകോച്ചുന്ന തണുപ്പായിരുന്നു. തലയില്‍ ഒരു മഫ്ലറും ഒരു കമ്പിളി കൊണ്ടുള്ള ബനിയനും ഇട്ട് നമ്മുടെ യൂറോപ്പ് അങ്ങിനെ സൈക്കിളിള്‍ പോകുന്ന രംഗം ഒന്നു ഭാവനയില്‍ കണ്ടോളൂ...
ഒരു ആറേ ഇരുപത് ആയപ്പോള്‍ ആശാന്‍ മണികണ്ഠന്റെ വീട്ടിലെത്തി.
“മണികണ്ഠാ....മണികണ്ഠാ....മണികണ്ഠനില്ലേ......” ആശാന്‍ കൂവി വിളിച്ചു
ആരാണീ തണുത്ത കൊച്ചു വെളുപ്പാന്‍ കാലത്തു വീട്ടില്‍ വന്നു മണികണ്ഠാ എന്നു വിളിക്കുന്നതെന്നറിയാന്‍ മണികണ്ഠന്റെ അമ്മ വാതില്‍ തുറന്നു.
തലയില്‍ മഫ്ലറും കമ്പിളി ബനിയനും പുതച്ചു നില്‍ക്കുന്ന പ്രതിഭാസത്തോട് , “ആരാ...എന്താ?” എന്നാരാഞ്ഞു...
“ മണികണ്ഠനില്ലേ...ഒരത്യാവശ്യ കാര്യം പറയാന..”
“അവന്‍ എഴുന്നേല്‍ക്കുമ്പോള്‍ പത്തുമണിയാകും. അത്യാവശ്യമാണേല്‍ ചെന്നു വിളിച്ചോ”

വേഗം തന്നെ ശ്രീജു വീടിനകത്തു കയറി. പുതപ്പിനുള്ളില്‍ ചുരുണ്ട് കിടക്കുകയായിരുന്ന മണികണ്ഠനെ തട്ടിവിളിച്ചു.
“മണികണ്ഠാ....മണികണ്ഠാ....“
ആരാണീ മാരണം എന്നറിയാന്‍ മണികണ്ഠന്‍ ഒരു കണ്ണു പതുക്കെ തുറന്നു.യൂറോപ്പ്...ഇവന്‍ എന്താ ഈ നേരത്ത്.അപ്പോഴാണ് തലേദിവസം വൈകുന്നേരം രാജന്‍ പറഞ്ഞ കാര്യം ഓര്‍മ്മ വന്നത്
“നാളെ രാവിലെ നിന്നെ കാണന്‍ ഒരാള്‍ വരും..ഞാന്‍ ഏര്‍പ്പാടാക്കിയതാ....” . എത്ര ചോദിച്ചിട്ടും ആരാണെന്നും എന്താ കാര്യമെന്നും അവന്‍ പറഞ്ഞതുമില്ല..
എന്തായാലും ഉറക്കം പോയി. മണികണ്ഠന്‍ എഴുന്നേറ്റു ശ്രീജുവിനോട് കാര്യം തിരക്കി.
“ഓഹൊ..നീയാ പുസ്തകം വേടിക്കാനാ ഈ വെളുപ്പിനെ കെട്ടിയെഴുന്നിള്ളിയതു?....മനുഷ്യനെ ബുദ്ധിമുട്ടിക്കാന്‍ ഇറങ്ങിക്കോളും ഓരോന്ന് രാവിലെ തന്നെ” ഇതും പറഞ്ഞു കോവൂരിനെയെടുത്തു യൂറോപ്പിനു കൊടുത്തു. കൂടാതെ യൂറോപ്പ് മാത്രം കേള്‍ക്കാന്‍ പാകത്തില്‍ രണ്ടു ഓണേഷും കാച്ചി.
കുറച്ചു ഓണേഷ് കേട്ടങ്കിലെന്താ... തന്റെ കോവൂരിനെ കിട്ടിയില്ലേ എന്ന സന്തോഷത്തില്‍ ശ്രീജു തന്റെ യമഹായുമെടുത്ത് സ്ഥലം വിട്ടു.
രാവിലെ തനിക്കിട്ടു പണിതന്ന ശ്രീജുവിനെ മണികണ്ഠന്‍ വെറുതേ വിട്ടെന്നാണോ നിങ്ങള്‍ കരുതിയതു? എങ്കില്‍ നിങ്ങള്‍ക്കു തെറ്റി. അന്നുതന്നെ യൂറോപ്പിനുള്ള വടി മണികണ്ഠന്‍ തയ്യാറാക്കി
മൂന്നാലു ദിവസം കഴിഞ്ഞു. അന്നു ഉച്ചക്ക് ശ്രീജുവില്ലാത്ത സമയം നോക്കി മണികണ്ഠന്‍ കക്ഷിയുടെ വീട്ടിലെത്തി
“ശ്രീജുവില്ലേ...? “
ശബ്ദം കേട്ട് ശ്രീജുവിന്റെ അനിയന്‍ വന്നു
“ചേട്ടന്‍ ഇവിടില്ല. തൃശ്ശൂര്‍ക്ക് പോയി. വൈകീട്ടേ വരൂ”
അതെനിക്കറിയാം. അതുകൊണ്ടല്ലേ ഞാനീ സമയം നോക്കി വന്നത് എന്നു മണികണ്ഠന്‍ മനസ്സില്‍ പറഞ്ഞു.
“ ഞാന്‍ ശ്രീജൂന്റെ ഒരു പുസ്തം വാങ്ങിയിട്ടുണ്ടായിരുന്നു. അതു തരാന്‍ വന്നതാ.” ഇതും പറഞ്ഞ് മണികണ്ഠന്‍ തന്റെ കയ്യിലിരുന്ന പുസ്തകം ശ്രീജുവിന്റെ അനിയന്റെ കയ്യില്‍ കൊടുത്തിട്ടു പൊടിപോലുമില്ല കണ്ടുപിടിക്കാന്‍ എന്നതുപോലെ മിന്നിമറഞ്ഞു.
“ആരാടാ അവിടെ....” ഇവരുടെ സംഭാഷണം കേട്ടുകൊണ്ട് ശ്രീജുവിന്റെ വെല്ലിശന്‍ (അച്ഛന്റെ ചേട്ടന്‍) പുറത്തേക്ക് വന്നു.
“ ചേട്ടന്റെ പുസ്തം ആ മണികണ്ഠന്‍ വാങ്ങിയിരുന്നു . അതു തരാന്‍ വന്നാത” അനിയന്‍ പറഞ്ഞു
“എവിടെ നോക്കട്ടെ...” ഇതും പറഞ്ഞ് വെല്ലിശന്‍ പുസ്തം വാങ്ങി പുറം ചട്ട നോക്കി.
പുറം ചട്ടയിലെ പുസ്തകത്തിന്റെ പേരു വായിച്ച് വെല്ലിശന്‍ ഞെട്ടി.
സഖിമാരും ഞാനും .....
പുസ്തകത്തിന്റെ പുറത്ത് വലിയ അക്ഷരത്തില്‍ ശ്രീജിത്ത് എന്നു എഴുതാനും മണികണ്ഠന്‍ മറന്നിരുന്നില്ല.
“ അഞ്ഞൂറ് രൂപയും കൊടുത്തു ലൈബ്രറിയില്‍ ചേര്‍ന്നതു ഇത്തരം പുസ്തം വായിക്കാനാണോ ...എവിടെ അവന്‍..ഇങ്ങു വരട്ടെ...”
സംഭവം വീട്ടില്‍ എല്ലാവരും അറിഞ്ഞു. എല്ലാവരും ശ്രീജുവിന്റെ വരവും കാത്തിരുന്നു.
വൈകീട്ട് ശ്രീജു വീട്ടിലേക്ക് വരുന്ന കെ. സി. മൂലയില്‍ വച്ച് മണികണ്ഠനെ കണ്ടു.
“ എവിടെ പോയി ശ്രീജൂ.....” മണികണ്ഠന്‍ ചോദിച്ചു.
“ഞാന്‍ തൃശ്ശൂര്‍ക്കു പോയതാ...പാടത്തു കാണുമല്ലോ അല്ലേ.. ഞാന്‍ വീട്ടില്‍ പോയി ഇപ്പോള്‍ വരാം”
ഇതും പറഞ്ഞു ശ്രീജു വേഗം വീട്ടിലോട്ടു വിട്ടും
“ങും ... ചെല്ല്..ചെല്ല് ...വീട്ടിലോട്ട് ചെല്ല്.. “ മണികണ്ഠന്‍ മനസ്സില്‍ പറഞ്ഞു.
ശ്രീജു വീട്ടിലെത്തി. ഹൊ...പിന്നെ അവിടെ എന്തൊക്കെയാ നടന്നേ...തല്ലൊഴിച്ച ബാക്കി എല്ലാം കിട്ടി.അന്നു വൈകുന്നേരം ഭക്ഷണം കൂടി കഴിക്കേണ്ടി വന്നില്ല.
വീട്ടിലിരുന്നാല്‍ ഭ്രാന്തു പിടിക്കും. അതൊകൊണ്ട് ശ്രീജു വേഗം പുറത്തിറങ്ങി. വൈകുന്നേരങ്ങളില്‍ സുഹൃത്തുക്കള്‍ സമ്മേളിക്കാറുള്ള കല്ലേരിപ്പാടത്തേക്ക് സൈക്കിളില്‍ വെച്ചു പിടിച്ചു.
ഇതിനകം അവിടെയെത്തിയ മണികണ്ഠന്‍ സംഭവം അവിടെ ഫ്ലാഷാക്കിയിരുന്നു. വീട്ടില്‍ നിന്നും കിട്ടിയതിന്റെ ബാക്കി പിന്നെ എല്ലാ ഗെഡികളില്‍ നിന്നും കിട്ടി
“പോട്ടെ.. ശ്രീജു... ഇത്രയോക്കെയെ എന്നൊക്കൊണ്ട് ചെയ്യാന്‍ സാധിച്ചുള്ളൂ...നീ ഷമി...”
മണികണ്ഠന്‍ പറഞ്ഞു...
“ ഒരു രാത്രി കൊണ്ടൊന്നും നേരം വെളുക്കില്ലാ മണികണഠാ... എനിക്കും കിട്ടും അവസരം” എന്നു ചുമ്മാ രണ്ട് ഡയലോഗ് ശ്രീജുവും വിട്ടു.
പിന്നെ കുറേ കാലത്തേക്ക് ശ്രീജൂനെ കാണുമ്പോല്‍ പിള്ളേര്‍....”ശ്രീജു...എനിക്കൊരു ബുക്കു വേണം.. സഖിമാരും ഞാനും... നിന്റെ കയ്യില്‍ ഉണ്ടോ...?” എന്നായി ചോദ്യം.

10 comments:

SUNISH THOMAS said...

sounds gud!! dats all

അഞ്ചല്‍ക്കാരന്‍ said...

കൊള്ളാം..
കൂടുതല്‍ പ്രതീക്ഷിക്കുന്നു.

nandakumar said...

hahahahah.....entamme...hoooeeeiii.. Eda njanithu aadyamaayitta ariyunnathu..... Eniyum REAL STORIES pratheekshikkunnu... wish u al the best...

sreejith said...
This comment has been removed by the author.
Unknown said...

Bhavana kollam..... ithu thudarnnal nee naloru ezhuthukaranavum....sure...........

Areekkodan | അരീക്കോടന്‍ said...

കടുവായെ പിടിച്ച കിടുവാ...കലക്കി മോനേ ----------

Unknown said...

പിന്മൊഴികളില്‍ ലിങ്ക് കൊടുത്തിരുന്നോ മാഷേ??

സുബി said...

HI Dear

I hope this story u stolen from some where. This is not from u r heart any way nice it is.

പൈങ്ങോടന്‍ said...

എടാ ബ്ലിങ്കന്‍ സുബീ....
പൈങ്ങോടിനെക്കുറിച്ച് നിനക്കൊന്നും അറിയില്ല മോനെ...
ഇതൊന്നും ഒരു സംഭവമേയല്ല.. കിടിലന്‍ സംഭവങ്ങള്‍ വരാനിരിക്കുന്നതേയുള്ളൂ...

sreejith said...

hehehe..Gedi...ithoru sheelam aakanda ketta....first time ayathukondu okay...entay kayilum oundu chila "nuclear weapons",ariyamalloo????.hmmmmmmmmmmmmmm..malayala sahithyathinum,uyarnu varunna oru sahithya karanum veendi njan swayam balikazhikunnu...heheheh.keep it up,nanayitundu,engilum kurachum koodi natural avaam,namuday thrissure slang sharikum use cheyyuu.